യോഹനാനെ അറിയുവാൻ, പാർട്ട് – 3

എന്തിനാണ് നാല് സുവിശേഷം?
എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തിനാണ് ഈ നാല് സുവിശേഷങ്ങൾ മത്തായി മാർക്കോസ് ലൂക്കോസ് യോഹന്നാൻ ഒരു സുവിശേഷം പോരായിരുന്നോ. ഇപ്പോൾ മത്തായി മാർക്കോസ് ലൂക്കോസ് സുവിശേഷം നോക്കിയാൽ ഏകദേശം ഒരുപോലെയൊക്കെ തന്നെ എല്ലാ കാര്യങ്ങളും പറയുന്നത്. അപ്പോഴാണ് നമ്മൾ അറിയേണ്ടത് ഈ നാല് സുവിശേഷങ്ങളും നാലു പിക്ച്ചേഴ്സ് ആണ് (4ചിത്രങ്ങൾ) ആയിട്ടാണ് കാണിക്കുന്നത്. ഈശോയെ നാല് തരത്തിലാണ് നാലു സുവിശേഷകന്മാരും അവതരിപ്പിക്കുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മുഴുവൻ യേശുവിനെ രാജാവായിട്ടാണ് പറയുന്നത്. യഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ എന്നാൽ മത്തായി സുവിശേഷത്തിൽ രാജാവായ ക്രിസ്തുവിനെ കണ്ടിട്ട് മാർക്കോസ് സുവിശേഷത്തിലേക്ക് വരുമ്പോൾ മനുഷ്യപുത്രനായ യേശുക്രിസ്തുവിനെയാണ് അപ്പോൾ അതുകൊണ്ടുതന്നെ നമുക്ക് മാർക്കോസ് സുവിശേഷത്തിൽ കാണാൻ കഴിയുന്നത് മനുഷ്യനായി എന്നതിൽ ഉപരി ദാസനായ യേശുക്രിസ്തു അവിടെ നമുക്ക് കാണുവാൻ കഴിയുന്നത് ശുശ്രൂഷ സ്വീകരിക്കാൻ അല്ല ശുശ്രൂഷിക്കാൻ വന്ന യേവിനെയാണ് കാണുന്നത് തന്റെ ശിഷ്യന്മാർക്ക് ക്രിസ്തു രഹസ്യം വെളിവാകുന്നില്ലെങ്കിൽപോലും താൻ ആരാണെന്ന് ഗ്രഹിക്കുവാനും അത് പരസ്യമായി പ്രഖ്യാപിക്കുവാനും ശിഷ്യരെ ഒരുക്കുന്ന യേശുക്രിസ്തുവിനെയാണ് മാർക്കോസ് സുവിശേഷകൻ കാണിക്കുവാൻ ആഗ്രഹിക്കുന്നത്. എന്നാൽ ലൂക്കോസ് സുവിശേഷകൻ കാണിക്കാൻ ആഗ്രഹിക്കുന്നത് പൂർണ്ണ മനുഷ്യനായ യേശുക്രിസ്തുവിനെയാണ് അതുകൊണ്ടാണ് ലൂക്കോസ് പരിചയപ്പെടുത്തുന്നത് ഇതാ അ മനുഷ്യൻ ലൂക്കോസ് ഒരു വൈദ്യൻ ആയിരുന്നു അതുകൊണ്ട് ലൂക്കോസ് വിശദീകരിക്കുന്നത് മനുഷ്യത്വത്തിൽ ഉള്ള ഒരു യേശുവിനെ കാണിക്കാനാണ് പാപികളുടെ സ്നേഹിതനായ മനുഷ്യനായ യേശു ജ്ഞാനവും കരുണയും നിറഞ്ഞ പൂർണ്ണ മനുഷ്യനായ യേശു അതുകൊണ്ടാണ് ലൂക്കോസ് അവസാനം പരിചയപ്പെടുത്തുന്നത് ആ മനുഷ്യൻ ഇതാ എന്നാൽ ലൂക്കോസ് സുവിശേഷം കഴിഞ്ഞ് യോഹന്നാന്റെ സുവിശേഷത്തിൽ വരുമ്പോൾ യോഹന്നാൻ ആകട്ടെ രാജാവായിട്ടുമല്ല ദാസൻ ആയിട്ടും അല്ല മനുഷ്യനായിട്ടും അല്ല പൂർണ്ണനായ ദൈവം എന്ന ആശയത്തിലാണ് വിശദീകരിക്കുന്നത്. അപ്പോൾ മത്തായി സുവിശേഷം വായിക്കുമ്പോൾ ഓർക്കുക അതിന്റെ കേൾവിക്കാർ ആരാണ് യഹൂദന്മാരാണ്. യഹൂദന്മാർ ആരെയാണ് അന്വേഷിക്കുന്നത് രാജാവിനെയാണ് അതുകൊണ്ടുതന്നെ മത്തായി സുവിശേഷം മുഴുവൻ ആരെയാണ് അന്വേഷിക്കുന്നത് അപ്പോൾ മത്തായി സുവിശേഷം മുഴുവൻ രാജാവിനെ അന്വേഷിക്കുന്നു അവന്റെ രാജ്യതോം. എന്നാൽ യോഹന്നാന്റെ സുവിശേഷത്തിൽ കാണുന്നത് പൂർണമായ ദൈവം എന്ന അശയത്തിലാണ് വിശദീകരിക്കുന്നത്.
ഞാൻ സ്വർഗ്ഗത്തിൽ നിന്നും ഇറങ്ങി വന്ന ജീവന്റെ അപ്പം ആകുന്നു. യേശു കൃസ്തു ദൈവമാണ്.
ആയതിനാൽ നാലു സുവിശേഷങ്ങളും നാലു കാര്യങ്ങൾ ആണ് സംസാരിക്കുന്നത് നാലു സുവിശേഷത്തിന്റെയും കേൾവിക്കാർ നാലുതരത്തിലുള്ള അന്വേഷകരായിരുന്നു. അതുകൊണ്ടാണ് നാലു സുവിശേഷവും ആവശ്യമായി വരുന്നത്. നാല് ഗ്രൂപ്പിനോട് ആയിരുന്നു സംസാരിക്കേണ്ടതായി വരുന്നത്. ഇതൊക്കെ പറഞ്ഞത് എന്തിനാണെന്ന് വെച്ചാൽ യോഹന്നാന്റെ സുവിശേഷം വായിക്കുമ്പോൾ കൂടുതൽ മനസ്സിലാകുവാൻ വേണ്ടി മാത്രം. ഇനി മൂന്നാം പാർട്ടിലെ യോഹന്നാന്റെ ചിന്തയിലേക്ക്. വരാം
ഒന്നാം അധ്യായത്തിലെ ആദ്യഭാഗം തന്നെയാണ് നമ്മൾ വിശദീകരിക്കുന്നത്. ഇത് ഒരു ഗ്രീക് ഫിലോസഫി ബാക്ക്ട്രോപിൽ അല്ലെങ്കിൽ യവന തത്വചിന്തയുടെ പിൻബലത്തിൽ നിന്നുകൊണ്ട് സംസാരിക്കേണ്ടിവരുന്ന ഒരു പ്രത്യേക പശ്ചാത്തലമാണ് യോഹന്നാന് ഉള്ളത് സെരിന്തസ് ഇതിലൊരു വ്യക്തിത്വം മാത്രമാണ് സെരിന്തസിന്റെ ഹെലനിറ്റിക് ജ്യൂസ് ഒരുപാട് പേര് ഉണ്ടായിരുന്നു. സമാന ചിന്താഗതിക്കാരായിരുന്നു. ഇതിന്റെ
ഒരു പ്രത്യേക സമയം AD 90 മുതലുള്ള കാലഘട്ടമായിരുന്നു യഹൂരിൽ മാത്രമായി ഒതുങ്ങിയിരുന്ന ക്രിസ്ത്യാനിത്തം വിജാതീരിലേക്കും പ്രത്യേകിച്ച് യവനൻമാരിലേക്കും യവന തത്വചിന്തകളുമായിട്ട് ഏറ്റു മുട്ടേണ്ടി വരുന്ന സമയംമാണ്. നേരത്തെ ഇതിന്റെ ശത്രു മോശയുടെ നിയമം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ യഹൂദന്റെ നിയമത്തിന്റെ പരിധിയിൽ നിന്നും നമുക്കറിയാം യവന തത്വചിന്തയുടെ വിശാലമായ ബാഗ്‌ദാവിലേയ്ക് കടന്നു പോവുകയാണ് കർത്താവിന്റെ സഭ. അപ്പോൾ അതുകൊണ്ട് തന്നെ വെല്ലുവിളികൾ വ്യത്യസ്തമാണ് യോഹന്നാൻ നേരിടേണ്ടി വരുന്നത്. മത്തായി മാർക്കോസ് ലുക്കോസ് നേരിടേണ്ടിവന്ന വെല്ലുവിളി അല്ല കാരണം അവരുടെ കാലത്ത് കന്യക ജനനം ഒക്കെയായിരുന്നു ( വെർജിൻ ബർത്ത് ഓഫ് ജീസസ് ) അതൊക്കെയായിരുന്നു ചോദ്ധ്യം ചെയ്തുകൊണ്ടിരുന്ന വലിയ കാരണങ്ങൾ പക്ഷേ കാലഘട്ടം മുന്നോട്ട് പോയപ്പോൾ കന്യക ജനനം ഒക്കെ ആൾക്കാർ അസപ്റ്റ് ചെയ്യാൻ തുടങ്ങി എങ്കിലും കന്യാകജനനം അസപ്റ്റ് ചെയ്യാൻ എളുപ്പം ഉണ്ടായിരുന്നത് പഴയ നിയമത്തിന്റെ ബാക്ക്ഗ്രൗണ്ട് ഉള്ളവർക്ക് ആയിരുന്നു. കാരണം ഏശയ്യാ പറഞ്ഞുവെച്ചു കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും എന്ന് അതുകൊണ്ടുതന്നെയെശയാവിന്റെ പ്രവചനം വായിച്ചിട്ടുള്ളവരാണ് മത്തായിയുടെ വായനക്കാർ. അപ്പോൾ മത്തായിക്ക് കന്യക ജനനത്തിൽ ആരംഭിച്ചാലെ പറ്റുകയുള്ളൂ. എന്നാലെ മത്തായിയുടെ വായനക്കാരോട് മത്തായിക്ക് പറഞ്ഞുകൊടുക്കാൻ പറ്റുകയുള്ളൂ കന്യകയിലൂടെ ജനിച്ചതായ നമ്മുടെ കർത്താവായ യേശുക്രിസ്തു വെന്ന്. കാരണം അവരുടെത് യഹൂദ പശ്ചാത്തലമായിരുന്നു എന്നാൽ വിശുദ്ധ യോഹന്നാന്റെ കാലഘട്ടം വരുമ്പോൾ ആ ചോദ്യങ്ങൾ അല്ല അന്നത്തെ ചോദ്യങ്ങൾ. നാളുകൾ പിന്നിടുമ്പോൾ ചോദ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു പ്രപഞ്ചോല്പത്തിയുടെ കാരണങ്ങൾ അന്വേഷിച്ചു നടക്കുന്ന ഒരു സമൂഹത്തിന്റെ (ഒരു കാലഘട്ടത്തിന്റെ) സമയമായിരുന്നു അത് അവരിൽ ചിലർ പറയുന്നു പ്രപഞ്ചോല്പത്തിയുടെ കാരണം ജീവൻ എന്ന കോശം അല്ലെങ്കിൽ ജീവൻ എന്ന ആരംഭം ഉണ്ടായിരുന്നു ആ ജീവന്റെ സോഴ്സ് അവർ പലതായിട്ടും ഡിഫൈൻ ചെയ്യുന്നു ഒരു ജീവൻ ഉണ്ടായിരുന്നു ആ ജീവനിൽ നിന്നാണ് ഇന്ന് കാണുന്ന ജീവനുകളെല്ലാം ഉണ്ടായത് ആ ജീവനെ വെള്ളമെന്നും തീ എന്നും വായു എന്നും വിളിച്ച കാലഘട്ടം. വിശുദ്ധ യോഹന്നാന്റെ കാലഘട്ടത്തിൽ വരുമ്പോൾ അവർ അതിനെയെല്ലാം ക്രോഡീകരിച്ച് ലോഗോസ് എന്ന് പറയുന്ന ചിന്തയിലേക്ക് വന്നിരുന്നു. അപ്പോൾ അതുകൊണ്ടുതന്നെ യോഹന്നാൻ യേശുവിനെ പരിചയപ്പെടുത്തുന്നത് ലോഗോസ് എന്ന് പറഞ്ഞാണ് അതാ പറഞ്ഞത് ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു. ലോഗോസ് എന്നത് ഗ്രീക്ക് വാക്കാണ് അപ്പോൾ ആദിയിൽ വചനം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു ലോഗോസ് ദൈവത്തോട് കൂടെയായിരുന്നു വചനം ദൈവത്തോട് കൂടെയായിരുന്നു ലോഗോസ് ദൈവമായിരുന്നു വചനം ദൈവമായിരുന്നു ഈ ഒരു രണ്ടു വാക്കിലെ അന്തരം അല്ലെങ്കിൽ രണ്ടു വാക്കിനിടയിലാണ് ദൈവത്വം മനുഷ്യത്വം കിടക്കുന്നെ യേശുക്രിസ്തുവിന്റെ ദൈവതോവും
മനുഷ്യത്വവും കിടക്കുന്നെ. വെള്ളമെന്നും വായു എന്നും വിളിചൂ കൊണ്ടിരുന്നതിനെ യോഹന്നാന്റെ കാലഘട്ടത്തിൽ ഒരു പൊതുപേരിൽ അല്ലെങ്കിൽ ഒരു പൊതു നാമകരണത്തിൽ എത്തി അത് ലോഗോസ് എന്ന വിശാലമായ ചിന്തയായിരുന്നു. അപ്പോൾ ഇവിടെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുകയാണ് . എല്ലാത്തിന്റെയും സൃഷ്ടിയുടെ ആരംഭത്തിൽ ലോഗോസ് ഉണ്ടായിരുന്നു ലോഗോസ് ദൈവമായിരുന്നു . ദൈവത്തിന്റെ കൂടെയുണ്ടായിരുന്നു ലോഗോസ് ദൈവമായിരുന്നു ഇവിടെയാണ് കന്യക ജനനത്തിന്റെ വ്യത്യസ്തത വരുന്നത് കന്യക ജനനത്തിൽ ഉള്ള അവതരണത്തിൽ നമ്മൾ കാണുന്നത് യേശുവിനെയാണ് പക്ഷേ യോഹന്നാൻ പോവുകയാണ് ക്രിസ്തുവിലേക്ക് . യോഹന്നാൻ പോവുകയാണ് പരിശുദ്ധ അമ്മയുടെ ഉദരത്തിൽ ഉരുവായ ദൈവപുത്രന്റെ മുൻപുള്ള ആസ്തിക്യം. ദൈവത്തോട് കൂടെയായിരുന്നു ദൈവം അപ്പോൾ അവിടെ രണ്ടു കാര്യങ്ങൾ മനസ്സിലാക്കുക അവിടെ ആദ്യം ഉണ്ടായിരുന്ന ഒരു ദൈവം ഒറ്റയ്ക്കല്ലായിരുന്നു അല്ലേ. വചനം ദൈവത്തോട് കൂടെയായിരുന്നു വെന്ന് പറയണമെങ്കിൽ അവിടെ ഒരു ദൈവം ഉണ്ടായിരുന്നല്ലോ അല്ലേ ആദ്യം ഉണ്ടായിരുന്നതിനോട് കൂടെ ഉണ്ടായിരുന്നത് അപ്പോൾ അതിലൂടെ എന്താ പറയാൻ ഉദ്ദേശിച്ചത് യേശുക്രിസ്തുവിന്റെ മുൻ അസ്ഥിത്വം എങ്ങനെയായിരുന്നു യേശുക്രിസ്തുവിൽ ഉണ്ടായിരുന്നെ . നമ്മള് ഈശോ ജഡവതാരം എടുത്തത് കണ്ടു മനുഷ്യനായി തീർന്ന യേശു. പക്ഷേ യോഹന്നാൻ നമ്മളെ കൂട്ടിക്കൊണ്ടുപോവുകയാണ് കന്യകയിൽ നിന്നും ജനിച്ചു പരിശുദ്ധ അമ്മയിൽ ഭൂജാതനായ ഈശോ എന്ന് തരത്തിൽ എല്ലാവരിലും അവതരിപ്പിക്കുന്നു. പക്ഷേ യോഹന്നാൻ അതിനെ പുറകോട്ട് കൊണ്ടുപോയിട്ട് പറയുകയാണ് ഇത് കേവലം അവതാരം മാത്രം അല്ല ആദിയിൽ വചനം ഉണ്ടായിരുന്നു ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു ലോഗോസ് എവിടെയായിരുന്നു ദൈവത്തോട് കൂടെയായിരുന്നു അപ്പോൾ ആ ലോഗോസിന്റെ ഫോമെന്തായിരുന്നു . അതാണ് രണ്ടാമത് പറയുന്നത് വചനം ദൈവമായിരുന്നു ലോഗോസ് ദൈവം ആയിരുന്നു. അപ്പോൾ കൂടെ ഉണ്ടായിരുന്നു എന്നു പറയുന്ന ദൈവം
കൂടെ എന്ന് പറയുന്ന ആദ്യത്തെ വ്യക്തി ഒന്നിന്റെ കൂടെ മറ്റൊന്ന് ഉണ്ടായിരുന്നു അപ്പോൾ ആദ്യം അവിടെ ഉണ്ടായിരുന്ന ഒന്നാമത്തേത് എന്തായിരുന്നു അവിടെയാണ് ട്രിനിറ്റി ത്രീഏകത്വം എന്ന ചിന്തയുടെ ആരംഭം വരുന്നത് . അപ്പോൾ ഇവിടെയാണ് യേശുക്രിസ്തുവിന്റെ ദൈവത്വത്തിന്റെ മുൻകൂട്ടിയുള്ള ( മുന്നമേയുള്ള ) യേശു കൃസ്തുവിന്റെ ദൈവതൊ ത്തെക്കുറിച്ചുള്ള ആദ്യചിന്ത നമ്മുടെ ഉള്ളത്തിലേക്ക് വരുന്നത്. ഇനി താഴെയക് കാണുമ്പോൾ ദൈവത്തോട് കൂടെയുണ്ടായിരുന്ന വചനം ദൈവത്തോട് കൂടെയായിരുന്നു. വചനം ദൈവമായിരുന്നു എന്ന് പറഞ്ഞിട്ട് പറയുകയാണ് ദൈവത്തോട് കൂടെ ഉണ്ടായിരുന്ന ദൈവം . ഇത് ഒറ്റവാക്യമാണ് നമ്മൾ വായിക്കുന്നത് നോക്കികെ ആദിയിൽ വചനം ഉണ്ടായിരുന്നു വചനം ദൈവത്തോടു കൂടെയായിരുന്നു വചനം ദൈവമായിരുന്നു. ആദിയിൽ എന്ന് പറയുമ്പോൾ തുടക്കത്തിലേക്ക് കൊണ്ടുപോവുകയാ ദൈവത്തോട് കൂടെയായിരുന്നു എന്ന് പറയുമ്പോൾ രണ്ടു ദൈവങ്ങൾ ഈ വാക്ക് വായിക്കുമ്പോൾ നെറ്റി ചുളിക്കണ്ട രണ്ടു ദൈവങ്ങളോ അത് തുടർമാനമായിട്ടും പൂർണമായിട്ടും വായിച്ചു വരുമ്പോൾ മനസ്സിലാക്കാം ആദിജാതൻ ഏകജാതൻ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ആണ് തുടർമാനമായി വായിക്കുവാൻ പോകുന്നത് . അപ്പോൾ കൂടുതൽ മനസ്സിലാകും. അപ്പോൾ അതിനു മുൻപ് യോഹന്നാൻ പരിചയപ്പെടുത്തിയ ദൈവത്തോട് കൂടെ ഉണ്ടായിരുന്ന ദൈവം ദൈവത്തേക്കാൾ ഒട്ടും കുറവല്ലായിരുന്നു ദൈവം സകലത്തിലും ദൈവത്തിന് തുല്യനായിരുന്ന ദൈവം ആ ദൈവം ദൈവത്തോട് കൂടെയായിരുന്നു. അപ്പോൾ തന്നെ അവിടുന്ന് ദൈവമായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല . അപ്പോൾ യോഹന്നാൻ പരിചയപ്പെടുത്തുകയാണ് നിങ്ങൾ ഇന്ന് കണ്ടത് പരിശുദ്ധ അമ്മയിൽ ഉരുവായ ജഡവതാരത്തിൽ വന്ന ഈശോയെ ആണ് എന്ന് കാഴ്ചപ്പാടിൽ ഉപരി അതിന് പുറകിലുണ്ട് ഒരു ലോഗോസ് ഉണ്ട് ലോഗോസ് കൺസെപ്റ്റിൽ നിങ്ങൾ പറഞ്ഞ വെള്ളം, വായു ,തി എല്ലാം സമസ്തവും അവനിലൂടെ ഉണ്ടായി ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല ഇത് ആകാശമാണ് എന്ന് പറഞ്ഞിട്ട് പിന്നെ പറയുകയാണ് . ഇതിനെയെല്ലാം കുടെ സംവഹിക്കുന്ന ഒന്നാണ് ലോഗോസ് . യോഹന്നാൻ അവരോട് പറയുകയാണ് .ആ. ലോഗോസ് ആണ് ഞാൻ പരിചയപ്പെടുത്തുന്ന ലോഗോസ് സമസ്തവും അവനിലൂടെ ഉണ്ടായി. ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല ഇനി ഓരോന്ന് എടുത്ത് പറയുകയാണ് അവനിൽ ജീവനുണ്ടായിരുന്നു. കണ്ടോ അപ്പോൾ ലോഗോസ് എന്ന് പറയുന്നതിൽ എന്തെകെ ഉൾപ്പെട്ടിട്ടുണ്ട്. ജീവൻ എവിടെയൊക്കെയാണന്ന് പറയുന്നത് ജീവൻ ജീവൻ വെള്ളത്തിൽ ജീവൻ തീയിൽ ജീവൻ കാറ്റിൽ അപ്പോൾ യോഹന്നാൻ പരിചയപ്പെടുത്തുകയാണ് നിങ്ങൾ പറയുന്ന ലോകത്തിൽ ജീവനുണ്ടായിരുന്നു നോക്കിക്കേ ആ വാക്ക് അവനിൽ ജീവനുണ്ടായിരുന്നു ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു . ജീവൻ വന്നു വെളിച്ചം വന്നു. ലോഗോസിൽ ലൈഫ് ഉണ്ട് , ലൈറ്റ് ഉണ്ട് . അവനിൽ ജീവനുണ്ടായിരുന്നു ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല . ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വരുന്നു അപ്പോൾ “ആ വെളിച്ചം” ലോകത്തിലേക്ക് വന്നുകൊണ്ടിരിന്നു ചിന്തയാണ് നമ്മൾ മനസ്സിലാക്കേണ്ടത്. 9 മത്തെ വാക്യം നോക്കിയാൽ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്നു. യഥാർത്ഥത്തിൽ വെളിച്ചം നമ്മൾ കഴിഞ്ഞ പാർട്ടി വായിച്ചിരുന്നു. ജീവനെക്കുറിച്ച് രണ്ടാമത്തെ പ്രകാശമാണ് യോഹന്നാന്റെ സുവിശേഷത്തിൽ മുഴുവൻ വായക്കുന്നത് ജീവൻ ജീവൻ ജീവനെ കുറിച് 50 പ്രാവശ്യമാണ് പറഞ്ഞിരിക്കുന്നത് 1:4 ,3:15 നമ്മൾ ജീവനെ കാണുന്നു പിന്നെ അങ്ങോട്ട് നിത്യജീവനെ കാണുന്നു കാരണം ജീവൻ അവനിലാണ് ഉള്ളതെങ്കിൽ ആ ജീവൻ നിത്യമുള്ളതാണ് കാരണം അവൻ നിത്യനാണ് അവനിൽ ഉള്ളതെല്ലാം നിത്യമുള്ളതാണ് അവൻ നിത്യനാകയാൽ അവനിൽ ഉള്ളതെല്ലാം നീത്യവു മാണ് . അവനിൽ ജീവനുണ്ടായിരുന്നു എന്ന് പറഞ്ഞാൽ ആദ്യമേ അങ്ങനെ പറഞ്ഞു പരിചയപ്പെടുത്തേണ്ട ആവശ്യമെയുള്ളു പിന്നീട് യോഹന്നാൻ പരിചയപ്പെടുത്തുന്നത് നിത്യജീവൻ നിത്യജീവൻ എന്നാണ് അന്നേരം ഓർത്തോണം അവനിൽ ഉള്ളതെല്ലാം നിത്യമാണ് കാരണം അവൻ നിത്യനാണ്. ഈ ജീവൻ ഇങ്ങനെ സാധാരണ ജീവനും നിത്യജീവനും മനുഷ്യന്റെ കാര്യം പറയുമ്പോൾ ഗ്രീക്കിൽ ൽ ബയോ ജീവൻ , ദൈവീക കാര്യം പറയുമ്പോൾ സോയെ ജീവൻ ഈ ജീവനെ പറ്റി കഴിഞ്ഞ പാർട്ടിൽ ഒരുപാട് വിശദീകരിച്ചിട്ടുണ്ടായിയിരുന്നു. കുറച്ചുകൂടി ഗഹനമായി ചിന്തിക്കുമ്പോൾ യോഹന്നാന്റെ സുവിശേഷം ജീവന്റെ സുവിശേഷമായി നമുക്ക് കാണുവാൻ സാധിക്കുന്നു . ജീവന്റെ വെള്ളം കൊടുക്കുന്നവൻ , ജീവിപ്പിക്കുന്ന ആത്മാവ് ആയവൻ , അവനിൽ ജീവനുണ്ടായിരുന്നു എന്ന് പറഞ്ഞു തീരുന്നില്ല അത് താഴേക്ക് വരുമ്പോൾ ജീവന്റെ ഉറവ നിത്യജീവന്റെ പൊങ്ങിവരുന്ന നിരുറവ, ജീവന്റെ അപ്പം ആ ജീവൻ ഇങ്ങനെ ആഡ് ചെയ്യുകയാണ്. എന്ത് കൊണ്ട് ഇങ്ങനെ കുട്ടിച്ചേർക്കുന്നെ അവർ ലോഗോസിൽ ജീവൻ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ യോഹന്നാൻ ഓരോ മേഖലയും കൊണ്ടുവന്ന് പറയുകയാണ് ജീവന്റെ അപ്പമാണ് ജീവജലത്തിന്റെ നദിയാണ് ജീവന്റെ ഉറവയാണ് ജീവൻ എന്ന ചിന്തയിലേക്ക് കൊണ്ടുവന്നിട്ട് ജീവനെ റിലേയ്റ്റ് ചെയ്തു ഓരോന്നിനെയും ബന്ധിപ്പിക്കുകയാണ് യോഹന്നാൻ . എന്തുകൊണ്ടാണ് ഫിലോസിഫീക്കൽ ചിന്തയിൽ ജീവൻ എന്ന് പറയുന്നത് . ആദ്യം ഉണ്ടായിരുന്നതാണ് അത് ദൈവം എന്ന ചിന്തയിൽ ഒന്നും ഞങ്ങൾ വരുന്നില്ല എങ്കിൽ കൂടെ ജീവോല്പത്തി ജീവരംഭം എന്ന് പറയുന്ന ഒന്ന് ഉണ്ടായിരുന്നു. അപ്പോൾ യോഹന്നാൻ പറയുകയാണ് ആ ജീവോല്പത്തി – ജീവാ രാoഭo എന്ന് പറയുന്നതാണ് വാസ്തവത്തിൽ “ക്രിസ്തു.” സുവിശേഷത്തിൽ വിശദീകരിക്കുന്ന ചില വാക്യങ്ങൾ കൂടി വായിക്കാം പുതിയനിയമത്തിലെ താക്കോൽ വാക്യം എന്നറിയപ്പെടുന്ന യോഹന്നാൻ 3:15 നിത്യജീവൻ നമുക്ക് ഉണ്ടാകാനാണ് ദൈവം പുത്രനെ ഭൂമിയിലേക്ക് അയച്ചത് 1: 4 ജീവൻ 3 :16 നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനു 3:36 പുത്രനുൽ വിശ്വസിക്കാത്തവൻ ജീവൻ കാണുകയില്ല, 4:14 നിത്യജീവൻ ഉറവയായി അരുവിയായി നിർഗളിക്കുന്നു , 4:36 ൽ നിത്യജീവന്റെ ഫലങ്ങളായി നിന്നിൽ നിന്നുംവരുകയാ 5:24 മരണത്തിൽ നിന്നുള്ള ജീവൻ , 5:26 പുത്രനിൽ തന്നിൽതന്നെ ജീവനുണ്ട് , യോഹന്നാൻ സുവിശേഷത്തിലെ ദൈവശാസ്ത്രം അതാണ് നമ്മൾ വായിക്കുന്നത് കൂടെ ഉണ്ടായിരുന്ന ദൈവത്തെ പരിചയപ്പെടുത്തുകയാണ് . ആദിയിൽ ഉണ്ടായിരുന്ന ദൈവത്തോട് കൂടെ ഉണ്ടായിരുന്ന ദൈവത്തെ പരിചയപ്പെടുത്തുകയാണ്. സകലത്തിന്റെയും സൃഷ്ടിയുടെ കാരണഭൂതനായ ആ ദൈവത്തെ പരിചയപ്പെടുത്തുകയാണ് ആ ദൈവത്തിന് തന്നിൽതന്നെ ജീവനുണ്ടായിരുന്നു എന്ന് യോഹന്നാൻ പറയുകയാണ് 5:29ൽ അത് പുനരുദ്ധാരണ ജീവനായി അപ്പോൾ ജീവൻ നിത്യജീവൻ എക്സ്റ്റേണൽ ലൈഫ് -എവർലാസ്റ്റിംഗ് ലൈഫ് ആയി മുന്നോട്ടു വന്നിട്ട് പറയുകയാണ് ജീവന്റെ ഫലങ്ങൾ പുറത്തേക്ക് വരുന്നു ജീവന്റെ ഉറവകൾ ആയിട്ട് അരുവികളായിട്ട് പുറത്തേക്ക് വരുന്നു 4:36 (ഫ്രൂട്ട് ഫോർ എക്സ്റ്റേണൽ ലൈഫ് ) 5:24 മരണം തൊടാത്ത ഇവനെക്കുറിച്ച് സംസാരിക്കുന്നു 5:26 പുത്രന് തനിൽ തന്നെ ജീവനുണ്ടെന്ന് ക്ലെയിം ചെയുന്നു. 5:29 പുനരുദ്ധാരണ ജീവൻ. 5:40 നിങ്ങൾക്ക് ജീവനുണ്ടാകാൻ ഞാൻ ലോകത്തിന് കൊടുക്കുന്ന ജീവൻ ( മനുഷ്യന്റെ ബയോ ജീവനിലേയ്ക് ക്രിസ്തുവിന്റെ സോയെ ജീവൻ വരുന്നു ) 6 ആം അദ്ധ്യായത്തിൽ കാണുന്നു 6:48 ജീവന്റെ അപ്പം , ജീവന്റെ ആത്മാവ് , 8:12 ജീവന്റെ വെളിച്ചം. നിങ്ങൾക്ക് ജീവന്റെ വെളിച്ചമുണ്ടാകാൻ , 11ആം അദ്ധ്യായത്തിൽ ലാസറിന്റെ കുഴിമാടത്തിൽ പോയി പറയുകയാണ് ഞാനാണ് ജീവനും പുനരുദ്ധാനാവും. യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ തന്നെ ഉദ്ദേശം വിശദീകരിക്കുവാണ് 20:31 നിങ്ങൾക്ക് ജീവൻ ഉണ്ടാകാൻ വേണ്ടിയാണ് അപ്പോൾ ജീവന്റെ ഓർഡർ പത്തെണ്ണം വായിച്ചു കഴിഞ്ഞു . എന്നിട്ട് പറയുകയാണ് ഞാൻ ഇത് എഴുതിയത് നിങ്ങൾക്ക് ജീവൻ ഉണ്ടാകാൻ വേണ്ടിയാണ് അപ്പോൾ ജീവനില്ലാത്ത ആൾക്കാരോടാണ് ഇത് പറയുന്നത്. ഉണ്ട് അവർക്ക് എന്താണുള്ളത് ബയോ ജീവൻ ഉണ്ട്. എന്തില്ല സോയെ ഇല്ല അപ്പോൾ യോഹന്നാൻ നമുക്ക് ഉറപ്പു തരികയാണ് ഇത് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അല്ലെങ്കിൽ വായിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങൾക്ക് എന്തുണ്ടാകും ജീവൻ ഉണ്ടാകും 70 വയസ്സ് കഴിയുമ്പോൾ പോകുന്ന ജീവൻ അല്ല കേട്ടോ. അത് എല്ലാവർക്കും ഉണ്ട് മരിച്ചാലും ജീവിക്കുന്ന ജീവൻ. കല്ലറയ്ക്ക് ഒതുക്കാൻ കഴിയാത്ത ജീവൻ. പുനരുദ്ധാരണ ജീവൻ . ജീവന്റെ അപ്പം . വിശുദ്ധ കുർബാനയൊക്കെ ഇതോടെ കണക്റ്റാകും. യോഹന്നാന്റെ സുവിശേഷം കൗതാശി കമാണ്, കൂദാശ പൂർണ്ണമാണ് , വിശുദ്ധ കുർബാനയുടെ യഥാർത്ഥ ഉദാത്തമായ ഉദാഹരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ് . ബ്രെഡ് ഓഫ് ലൈഫ് ജീവന്റെ അപ്പം എന്നെ തിന്നുന്നവൻ എൻ മൂലം ജീവിക്കും.വീണ്ടും നമുക്ക് 1:4 പോകാം എന്താണ് അവനിൽ ജീവനുണ്ടായിരുന്നു അങ്ങനെ തുടങ്ങുന്നേ എന്നിട്ട് വിശദീകരിക്കുമ്പോൾ ജീവന്റെ 10 കാര്യങ്ങളാണ് നമ്മൾ വായിച്ചത് . അല്ലെ ആദ്യം ജീവനിൽ നിന്നു തുടങ്ങി നിത്യജീവൻആയി , സമരിയ സ്ത്രീയോട് പറഞ്ഞു ഒരിക്കലും ദാഹിക്കാത്ത ജീവജലത്തിന്റെ അരുവിയായി , നിത്യമായ ജീവനായി , ജീവന്റെ അപ്പമായി , ആത്മാവാകുന്ന ജീവനായി , ജീവന്റെ പ്രകാശമായി എന്നിങ്ങനെ യോഹന്നാൻ ജീവനെ കൊണ്ടുപോവുകയാണ് . യോഹന്നാൻ സുവിശേഷം എഴുതിയിരിക്കുന്നത് ഇങ്ങനെ വാക്യങ്ങൾ എടുത്ത് പഠിക്കുന്ന ശൈലിയാണ് ജീവൻ എന്ന പദത്തിൽ നിന്നും ഇങ്ങനെ മെർജ് ചെയ്ത് മെർജ് ചെയ്തു എല്ലായിടത്തേക്കും കൊണ്ടുപോവുകയാണ് അതുകൊണ്ടുതന്നെ യോഹന്നാന്റെ സവിശേഷം ജീവന്റെ സുവിശേഷം എന്നറിയപ്പെടുന്നു യോഹന്നാൻ അവസാനം പറയുന്നത് ഞാൻ ഇത് എഴുതിയിരിക്കുന്നത് തന്നെ നിങ്ങൾക്ക് ജീവനുണ്ടാക്കാൻ വേണ്ടിയാണ് . 6:33 ൽ ലോകത്തിനു കൊടുക്കുന്ന ജീവൻ , 6:40 ൽ നിത്യജീവൻ നിന്നിൽ ഉണ്ടാകേണ്ടതിന് 5:40 ൽ നിങ്ങൾക്ക് ജീവൻ ഉണ്ടാകേണ്ടതിന് എന്നിങ്ങനെ നമ്മൾ കാണുന്നു . ഇനി നമ്മൾ കാണുന്നത് അവനിൽ ഉണ്ടായിരുന്ന ജീവൻ വെളിച്ചവുമായി കണക്ട് ചെയുന്നത് എങ്ങനെയന്ന് നോക്കാം. അവനിൽ ജീവനുണ്ടായിരുന്നു ആ ജീവൻ മനുഷ്യന് വെളിച്ചമായി . മനുഷ്യന് ജീവൻ ഉണ്ടായിരുന്നു . ആ ജീവനാണ് മനുഷ്യനെ അന്ധമാക്കിയത് എന്നാൽ മനുഷ്യന്റെ വെളിച്ചമായി അവന്റെ “ആ ജീവൻ “മാറി ആ ജീവനായിരുന്നു മനുഷ്യന്റെ വെളിച്ചം സോയെ ജീവൻ അവനിൽ ഉണ്ടായിരുന്നു ആ സോയെ നമ്മളിൽ വെളിച്ചമായി മാറി അപ്പോൾ മനുഷ്യന് ഇരുട്ടുണ്ടായിരുന്നു . അവനിൽ ജീവനുണ്ടായിരുന്നു .”ആ ജീവൻ “മനുഷ്യരുടെ വെളിച്ചമായിരുന്നു ആ വെളിച്ചം. ഇരുളിൽ പ്രകാശിക്കുന്നു. അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല. ഈ വാക്യമാണ് ഫിലോസഫിയുടെ തലക്കടിയേറ്റ വാക്യം ഇതിനെ പിടിചടയ്ക്കാൻ ഇരുട്ടിന് കഴിയത്തില്ല എന്നാണ് യോഹന്നാൻ ഉദ്ദേശിക്കുന്നത് നിന്റെ ഉള്ളിലുള്ള അന്ധകാരത്തെ കീഴടക്കാൻ ഒരു ഫിലോസഫിക്കും കഴിയത്തില്ല. അവനിൽ ഉണ്ടായിരുന്ന സോയെ ജീവൻ എന്തായി വെളിച്ചമായി ആ വെളിച്ചം എങ്ങോട്ട് വരികയാ നമ്മിലേക്ക് . 1:9 എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിൽ വന്നുകൊണ്ടിരുന്നു ലോഗോസിൽ സോയെ ഉണ്ടായിരുന്നു , എനീൽ ഉണ്ടായിരുന്നത് ഇരുട്ട്. അന്നേരം ദൈവത്തിന്റെ യഥാർത്ഥ സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു.
അപ്പോൾ ആദ്യമേ പറയുകയാണ് വെളിച്ചത്തിന് സാക്ഷ്യം പറയുവാൻ യോഹന്നാൻ വരുന്നു. 1:7 അപ്പോൾ എല്ലാവരും യോഹന്നാനിയിലേക്ക് നോക്കിയിട്ട് പറയുകയാ സോയെ വരുന്നുണ്ടെന്ന് എന്നാൽ വന്നാ യോഹന്നാനിൽ സോയെ ഇല്ലായിരുന്നു പിന്നെയോ സാക്ഷ്യം പറയാൻ വന്നവനായിരുന്നു. അവനിൽ ആ വെളിച്ചം എന്ന് പറയുബാം ആ ലോഗോസിൽ ഉണ്ടായിരുന്ന വചനം നിത്യം ആണെങ്കിൽ . വചനത്തിൽ നിന്നും വരുന്ന ജീവിനും നിത്യമാണ് . ജീവനിൽ നിന്നും വരുന്ന വെളിച്ചവും നിത്യമാണ് . അപ്പോൾ അതുകൊണ്ടുതന്നെ ഇതിനെ കെടുത്താൻ ആർക്കും കഴിയുകയില്ല. എല്ലാ മനുഷ്യരെയും പ്രകാശിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു ഇപ്പോൾ ഇത് ഇവിടെയുള്ള ഇരുട്ടിന്റെ കാര്യമാണ് പറയുന്നത് എന്ന് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു. മനുഷ്യനിലുള്ള ഇരുട്ടാണ് അവനെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. ആരാണിത്. ദൈവമെന്നു പറയുന്ന ത്, കാറ്റാണ്ണെന്നും, മഴയാണെന്നും , തീ ആണെന്നും , വായുവാണെന്നും ചിന്തിപ്പിക്കുന്നവരോട് അപ്പോൾ പറയുകയാണ് നിന്നെ ചിന്തിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു. ആരാ ഇത് പറയുന്നത് വിശുദ്ധ യോഹന്നാൻ
1 പത്രോസ് 1:11ൽ പൗലോസ് സ്ലീഹാ പറയുകയാണ് ക്രിസ്തു സഹിക്കേണ്ടിയിരുന്ന പീഡകളെക്കുറിച്ചും അനന്തര മഹത്വത്തെ കുറിച്ചും അവരിൽ ഉണ്ടായിരുന്ന ക്രിസ്തുവിന്റെ ആത്മാവ് മുൻകൂട്ടി പ്രവചിച്ചു അവരാകട്ടെ അതെപ്പോഴോന്നും എങ്ങനെയെന്നും ആരായുകയും ചെയ്തു. അവർ തങ്ങളെ തന്നെയല്ല നിങ്ങളെയാണ് ശുശ്രൂഷിക്കുന്നതെന്ന് അവർക്ക് വെളിപ്പെട്ടിരുന്നു. സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ട പരിശുദ്ധാത്മാവ് വഴി സുവിശേഷ പ്രസംഗകർ ഈ കാര്യങ്ങൾ നിങ്ങളെ അറിയിച്ചിട്ടുണ്ടല്ലോ . ഇവയിലേക്ക് എത്തിനോക്കാൻ പോലും കൊതിക്കുന്നു.
ഇതെന്താണ് വെളിച്ചമാണ് ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന നിത്യ വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു . 1:6 ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു അവന്റെ പേര് യോഹന്നാനെന്നാണ് അവൻ സാക്ഷ്യത്തിനായി വന്നു വെളിച്ചത്തിന് സാക്ഷ്യം നൽകാൻ അതെ അവൻ വെളിച്ചമല്ലായിരുന്നു അവൻ വെളിച്ചത്തിന് സാക്ഷ്യം പറയാൻ വന്നവൻ മാത്രം . നിങ്ങൾ ഇനി തുടർമാനമായി വായിച്ചു വരുമ്പോൾ അല്ലെങ്കിൽ പഠിച്ചു വരുമ്പോൾ യോഹന്നാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചു വെന്ന് ആദ്യം പറഞ്ഞ വിശോസം 99 പ്രാവശ്യം യോഹന്നാൻ പറഞ്ഞ വിശ്വാസം വിശ്വസിക്കുന്നതിന്റെ പ്രാധാന്യം. 99 പ്രാവശ്യം യോഹന്നാൻ പറഞ്ഞു അവസാനിപ്പിച്ചു. അവസാനം യോഹന്നാന്റെ സുവിശേഷം വായിക്കുന്ന നമ്മൾ എന്ത് പറയണം. വിശ്വസിക്കുന്നു അപ്പോൾ അത് 100 ആകും. അപ്പോൾ നമ്മൾ എന്ത് ചെയ്യണം അവനെ വിശ്വസിക്കണം വിശ്വസിച്ചിട്ട് എന്ത് ചെയ്യണം നമുക്ക് നിത്യ ജീവൻ ഉണ്ടാവണം. ഒക്കെ. അപ്പോൾ നമ്മൾ പറഞ്ഞു വന്ന കാര്യം സാക്ഷ്യം പറയാൻ വന്ന യോഹന്നാന് എന്തില്ലായിരുന്നു അവനിൽ വെളിച്ചമില്ലായിരുന്നു. അവൻ സാക്ഷ്യം പറയാൻ മാത്രം വന്ന ആളായിരുന്നു . ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു എന്ന് പറയുമ്പോൾ ലോകത്തിന്റെ ഏതോ ഒരു കോണിൽ പ്രകാശിക്കുന്നു എന്നല്ല പറയുന്നത് മനുഷ്യന്റെ ഉള്ളിൽ ഇരുളിനെ മാറ്റാൻ അവനിൽ പ്രകാശിക്കുന്നു . അവിടെയാണ് ദൈവം അന്വേഷണം ആരംഭിക്കുന്നത് മനുഷ്യൻ പരമ്പരാഗതമായ കിട്ടിയ വിശ്വാസത്തിന്റെ ആ മൂല്യത്തിന്റെ അകത്തുനിന്ന് ഇച്ഛിക്കുന്ന നമ്മളെപ്പോലെയുള്ളവർ അല്ല യോഹന്നാന്റെ കേൾവിക്കാർ ഏന്നു കൂടി ഓർക്കണം. ഫിലോസഫിക്കൽ ചിന്തയിൽ നിന്ന് എങ്ങോട്ട് വരണം ഇനി ദൈവിക ചിന്തയിലേക്ക് വരണം അപ്പോൾ പറയുകയാണ് നിന്നെ പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം . ഫിലിപ്പിന്റെ കേസറിയായിൽ വച്ച് പറയുന്നില്ലേ നിനക്ക് വെളിപാട് കിട്ടി എന്ന് പറയുന്നില്ലേ എന്ന് വെച്ചാൽ പ്രകാശം നീനിൽ വെളിച്ചമായി. യോഹന്നാന്റെ മകനായി ശീമയോനെ നീ ഭാഗ്യവാൻ സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നിനക്ക് തരുന്നു നീ അഴി ക്കുന്നത് അഴിക്കപ്പെടും എന്ന് പറയുന്നില്ലേ പറഞ്ഞത് നിനക്ക് ഇത്രയും നാൾ ഞാൻ പ്രകാശമായിരുന്നു ഇപ്പോൾ വെളിച്ചമായി മാറി എന്നാൽ എല്ലാവരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടേയിരുന്നു. അടുത്തത് നോക്കു. ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവം എന്ന ആദ്യത്തെ ചിന്തയുടെ രണ്ടാമത്തെ ഫൗണ്ടേഷൻ ഫില്ലർതുറക്കുവാ ഒന്നാമത്തെ അധ്യായത്തിലെ 8 ഫില്ലറുകളിലാണ് 19 അധ്യായങ്ങൾ പോകുന്നേ ആദ്യത്തെ ദൈവത്തോട് കൂടെയുണ്ടായിരുന്ന ദൈവം രണ്ടാമത്തെത് പരിചയപ്പെടുത്തുകയാണ് എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു. ഇതാണ് സമാന്തര സുവിശേഷത്തിന്റെ വ്യത്യസ്തമായിട്ട് യോഹന്നാൻ ഈശോയെ പരിചയപ്പെടുത്തുന്ന രണ്ടാമത്തെ പ്രഖ്യാപനം ദൈവത്തോട് കൂടെയുണ്ടായിരുന്ന ഈശോയെ മത്തായി പറയുന്നില്ല മാർക്കോസ് പറയുന്നില്ല ലുക്കോസ് പറയുന്നില്ല എന്നാൽ ലൂക്കോസ് പരിചയപ്പെടുത്തുന്ന ഈശോ കന്യകാജനനത്തിൽ ആരംഭിക്കുകയാണ് മർക്കോസ് പരിചയപ്പെടുത്തുന്ന ഈശോ കന്യക ജനനത്തിൽ ആരംഭിക്കുകയാണ് യോഹന്നാൻ പറയുന്ന ഈശോ പ്രപഞ്ചോല്പത്തിയിൽ ആരംഭിക്കുകയാ. സൃഷ്ടാവിൽ ആരംഭിക്കുകയാണ്, സൃഷ്ടിയിൽ ആരംഭിക്കുകയാണ് , സൃഷ്ടി കൽപ്പനയിൽ ആരംഭിക്കകയാണ് എന്നിട്ട് അവൻ പറയുകയാണ് അവൻ ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞിട്ടില്ല എന്തുകൊണ്ടാണ് അറിയാത്തത മനുഷ്യന് അകത്ത് ഇരുട്ടുണ്ടായിരുന്നതുകൊണ്ട് മനുഷ്യന് പ്രകാശത്തെ കാണാൻ പറ്റിയില്ല. 2 കൊറി 4 :4 ഈ ലോകത്തിന്റെ ദേവൻ അവിശ്വാസികളായ അവരുടെ മനസ്സിനെ അന്തമാക്കിയിരിക്കുന്നു. തണ്ണിമത്തം ദൈവത്തിന്റെ പ്രതിരൂപമായി ക്രിസ്തുവിന്റെ മഹത്വമേറിയ സുവിശേഷത്തിന്റെ പ്രകാശം അവർക്ക് ദൃശ്യമല്ലോ . കൊരിധ്യ യിൽ പൗലോസ് വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് 1കൊറി 2:2 ഞാൻ നിങ്ങളുടെ ഇടയിൽ വന്നപ്പോൾ ജ്ഞാനത്തിന്റെ വൈഭവം കൂടാതെ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ച് അറിയേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു . കാരണം അവനിൽ ജ്ഞാനം മുണ്ട് കൊളോസോസു കാരോട് പറഞ്ഞു അവനില്ലല്ലോ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും സകല സമ്പൂർണ്ണതയുടെയും ദേഹ രൂപമായി വസിക്കുന്നത്. വീണ്ടും കൊരിന്ത്യയിൽ ചെന്നപ്പം പറയുകയാണ് ഞങ്ങൾ ഈ ലോകത്തിന്റെ നശിച്ചു പോകുന്നവരുടെ ജ്ഞാനമല്ല പ്രപഞ്ചോല്പത്തിക്ക് മുൻപേ സകല സൃഷ്ടിക്കു മുൻപെ ദൈവത്തിൽ നിന്ന് മറഞ്ഞു കിടന്ന ജ്ഞാനമത്രേ മർമ്മമായി പ്രസ്താവിക്കുന്നത്. ദൈവത്തിൽ മറഞ്ഞു കിടന്ന ആ ജ്ഞാനം ഏതാണ് “ആ ജ്ഞാനമത്രേ ക്രിസ്തു ” ഹാലേ ലൂയ . ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു അപ്പോൾ ഇതാണ് രണ്ടു മൈൻഡ് സെറ്റ് 1 ഹ്യൂമൻ ഫിലോസഫി 2 തിയോളജി . ഹ്യൂമൻ ഫിലോസഫി കീഴടക്കാൻ ശ്രമിക്കുന്നു അതിനെ കീഴടക്കാൻ കഴിഞ്ഞില്ല . ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം കൂടാതെ കുബേര കുചേല പാരമ്പര്യ വ്യത്യാസങ്ങളൊന്നും കൂടാതെ ഏത് മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിൽ വന്നുകൊണ്ടേയിരുന്നു. യോഹന്നാൻ അതിന്റെ സാക്ഷ്യം പറഞ്ഞു നോക്കിക്കേ ലൈഫ് എല്ലാം എങ്ങോട്ട് തിരിയുവാ ലൈറ്റിലേക്ക് തിരിയുവാ (ജീവൻ വെളിച്ചത്തിലേക്ക് തിരിയുന്നു ) 1:4 കഴിഞ്ഞിട്ട് ഇനി ജീവൻ കാണണമെങ്കിൽ മൂന്നാം അധ്യായത്തിലേക്ക് തിരിയണം ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു അവന് യോഹന്നാൻ എന്ന പേര് അവൻ സാക്ഷ്യതിനായി വന്നു വെളിച്ചത്തിന് സാക്ഷ്യം നൽകാൻ അവൻ വഴി എല്ലാവരും വിശ്വസിക്കാൻ എന്നിട്ട് എടുത്തു പറയുകയാ അവൻ വെളിച്ചം മായിരുന്നില്ല വെളിച്ചത്തിന് സാക്ഷ്യം നൽകാൻ വന്നവനാണ് എന്ന് പറയുവാ എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വന്നുകൊണ്ടേയിരുന്നു അപ്പോൾ അവൻ വന്നു കൊണ്ടേയിരുന്നു എന്ന് പറയുന്നതിന്റെ ആ ഒരു ലോങ്ങ് പ്രോസസ് ആണ് ലോഗോസ് കൺസെപ്റ്റ്. ഓരോ കിരണങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു അല്ലേ പൂർണ്ണതത്തിലേക്ക് എത്തിയില്ല ജീവൻ ഉണ്ട് എന്നു പറഞ്ഞു പക്ഷേ ജീവന്റെ ഉടമസ്ഥനെ കിട്ടിയില്ല. ഒരു മനുഷ്യന്റെ ഉള്ളിൽ ഇരുട്ടിനെ കുറിച്ച് അവനിൽ ജീവനുണ്ടായിരുന്നു ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. മനുഷ്യനുള്ളിൽ പ്രകാശിക്കുന്നു. അപ്പോൾ ഇരുൾ എന്ന് ഉദ്ദേശിക്കുന്നത് മനുഷ്യനിൽ ആണ് കേട്ടോ ലോകത്ത് വടംവലി ഉണ്ടായിരുന്നു ദൈവം ദൈവത്തിലേക്ക് വിളിക്കുന്നു ഇരുള് ഇരുളിലേക്ക് വിളിക്കുന്നു ഈ വടംവലിക്ക് നടുവിൽ മനുഷ്യൻ നിൽക്കുന്നു അതിനെ പിടിച്ചടക്കാൻ കഴിയത്തില്ല അന്നേരമാണ് സ്വതന്ത്രമായി ദൈവ അന്വേഷണം ആരംഭിക്കുന്നത് സ്വതന്ത്രമായി ദൈവ അന്വേഷണത്തിലാണ് താഴേക്ക് കാണുന്ന അതിനെ കീഴടക്കാൻ ഇരുളിന് കഴിഞ്ഞില്ല ദൈവം അയച്ച ഒരു മനുഷ്യൻ വന്നിരുന്നു എന്നിട്ട് താഴേക്ക് പറയുകയാണ് അവൻ ലോകത്തിൽ ഉണ്ടായിരുന്നു ലോകം അവനാൽ സൃഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല കാരണം എന്താ ഇരു ട്ടായിരുന്നു അവൻ ഉണ്ടായിരുന്നു ഉണ്ടായിട്ടും കാണാൻ പറ്റുന്നില്ല നിങ്ങളുടെ റൂമിനകത്ത് ഒരു ക്ലോക്ക് ഉണ്ട് പക്ഷേ റൂമിനകത്ത് മുഴുവൻ ഇരുട്ട് ആണെങ്കിൽ അത് അവിടെ ഉണ്ടായിട്ട് കാര്യമുണ്ടോ ഈ പറഞ്ഞപോലെ അവൻ ഉണ്ടായിരുന്നു എവിടെയുണ്ടായിരുന്നു ലോകത്തിൽ ഉണ്ടായിരുന്നു ലോകം അവൻ മൂലം സൃഷ്ടിക്കപ്പെട്ടു.
തുടരും
സ്വർഗ്ഗത്തിൽ വിശേഷമായ ഇരിപടം ലഭിക്കപ്പെട്ടവളായി സൂര്യനെ ഉടയാടയായി ധരിച്ച് ചന്ദ്രനിൽ പാദം ചവിട്ടിയവളായി 12 നക്ഷത്രങ്ങൾ ഉള്ള കിരീടരിയായി സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെട്ട പരിശുദ്ധ അമ്മേ തമ്പുരാന്റെ അമ്മേ തിരു കുമാരനോട് ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കണമേ ആമേൻ.
വിശുദ്ധ യോഹന്നാനെ അറിയുവാൻ പാർട്ട് – 1 :https://jykairosnews.org/743-2/
വിശുദ്ധ യോഹന്നാനെ അറിയുവാൻ പാർട്ട് – 2 :https://jykairosnews.org/1054-2/
ജോസഫ് മൈക്കിൾ
സോഹാർ ഒമാൻ